ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മൽസരിക്കുമെന്ന് ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. സമാജ്‍വാദി പാർട്ടിയുമായി സഖ്യമില്ലെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഒറ്റക്ക് മൽസരിക്കുമെന്ന ആസാദിന്റെ പ്രസ്‌താവന. അഖിലേഷിന് ദലിതരെ ആവശ്യമില്ലെന്നും ദലിത് വോട്ട് ബാങ്ക് മാത്രമാണ് വേണ്ടതെന്നുമുള്ള ആരോപണം ഉന്നയിച്ചാണ് ആസാദ് സഖ്യം ഒഴിവാക്കിയത്.
“ഞങ്ങൾ യുപിയിലെ മറ്റു പാർട്ടികൾക്ക് ബദലായിരിക്കും. എംപിയും മന്ത്രിയുമാകാനുള്ള ക്ഷണം നിരസിച്ചു. സമാജ്‍വാദി പാർട്ടി 100 സീറ്റുകൾ നൽകിയാൽ പോലും ഞാൻ അവർക്കൊപ്പം പോകില്ല. ബിജെപിയെ തടയാൻ തിരഞ്ഞെടുപ്പിന് ശേഷം മറ്റു പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണ്”-ആസാദ് പറഞ്ഞു.
സാമൂഹിക നീതി എന്താണെന്ന് മനസിലാക്കാൻ അഖിലേഷിന് കഴിഞ്ഞിട്ടില്ലെന്നാണ് ആസാദ് ഉയർത്തിയ പ്രധാന ആരോപണം. ദളിതരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിച്ചുവെന്നും സാമൂഹിക നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ഇതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമെന്നും അല്ലെങ്കിൽ സ്വയം പോരാടുമെന്നും ആസാദ് കൂട്ടിച്ചേർത്തു.
Read also: 16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടു; യോഗിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി