വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക നാശം

By Trainee Reporter, Malabar News
wild elephant attack
Representational image
Ajwa Travels

പാലക്കാട്: വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം ഇന്ന് പുലർച്ചെയാണ് ജനവാസ മേഖല വിട്ടുപോയത്. കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങുന്നത്. ആറംഗ ആനക്കൂട്ടത്തിനൊപ്പം ഒരു കുട്ടിയാനയുമാണ് സ്‌ഥലത്ത്‌ തമ്പടിച്ചിരിക്കുന്നത്.

വാധ്യാർപ്പള്ളിയിൽ എത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കൊയ്‌ത്തിന്‌ പാകമായ പത്തേക്കറിലേറെ നെൽകൃഷി ചവിട്ടി നശിപ്പിച്ചു. മാവുകളും പച്ചക്കറി കൃഷിയും നശിപ്പിച്ച കാട്ടാനകൾ പത്തോളം തെങ്ങുകളും കുത്തിമറിച്ചിട്ടു. റെയിൽവേ ട്രാക്ക് മുറിച്ച് കടന്നാണ് ഇവ വാധ്യാർപ്പള്ളിയിൽ എത്തിയത്. വനംവകുപ്പ് വാച്ചർമാർ സ്‌ഥലത്തെത്തിയാണ് പുലർച്ചയോടെ കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത്.

പന്തം കാട്ടിയും, പടക്കം എറിഞ്ഞുമാണ് ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്തിയത്. എന്നാൽ, ഇവ വീണ്ടും തിരിച്ചിറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കാട്ടരുവികൾ വറ്റിയതും ഭക്ഷ്യവസ്‌തുക്കൾ ഇല്ലാതായതുമാകാം കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ നിലയുറപ്പിക്കാൻ കാരണമെന്നും, വേനൽ കനക്കും മുൻപ് വനത്തിൽ കൃത്രിമ തടയണ നിർമിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE