ന്യൂയോർക്ക്: യുഎസിൽ ഒമൈക്രോൺ വകഭേദം അതിവേഗം പടർന്നു പിടിക്കുന്നു. ഓരോ ദിവസവും രോഗബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്. രോഗബാധയുടെ കാര്യത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് കുറയാത്തത് കടുത്ത ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ഡെൽറ്റ വകഭേദത്തേക്കാൾ വളരെ വേഗത്തിലാണ് ഒമൈക്രോൺ വ്യാപനം രാജ്യത്ത് ഉണ്ടാവുന്നത്.
മരണനിരക്കും ഡെൽറ്റ വകഭേദത്തേക്കാൾ വളരെ ഉയർന്ന് തന്നെ നിൽക്കുന്നു. 2267 കോവിഡ് മരണങ്ങളാണ് വ്യാഴാഴ്‌ച മാത്രം യുഎസിൽ റിപ്പോർട് ചെയ്‌തത്. ഇത് വെള്ളിയാഴ്‌ച 3000 മരണങ്ങളായി ഉയരുകയും ചെയ്‌തിട്ടുണ്ട്. രാജ്യത്ത് ഡെൽറ്റ വകഭേദം ഏറ്റവും രൂക്ഷമായ കഴിഞ്ഞ സെപ്റ്റംബറിൽ പോലും ഇത്രയധികം മരണങ്ങൾ റിപ്പോർട് ചെയ്‌തിരുന്നില്ല.
5,38,028 പേരാണ് കഴിഞ്ഞ ദിവസം രോഗബാധിതരായത്. ജനുവരി മാസത്തിന്റെ തുടക്കത്തിൽ ഒറ്റദിവസം 10 ലക്ഷം കേസുകൾ വരെ യുഎസിൽ റിപ്പോർട് ചെയ്യുന്ന സ്‌ഥിതി വിശേഷവുമുണ്ടായിരുന്നു. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമൈക്രോൺ ബാധിതരിൽ രോഗലക്ഷണങ്ങൾ വളരെ കുറവാണ്. ഭൂരിഭാഗം പേരിലും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ പ്രകടമായിരുന്നുമില്ല.
Read Also: ഇന്ത്യ-ഇസ്രയേൽ ബന്ധം സുദൃഢമെന്ന് പ്രധാനമന്ത്രി