കൊച്ചി: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ പുതിയ വഴിത്തിരിവ്. പ്രതി കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്‌മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷമാണ് വിസ്‌മയ ആത്‌മഹത്യ ചെയ്‌തതെന്നാണ് സദാശിവൻ പിള്ളയുടെ മൊഴി.
ആത്‌മഹത്യാ കുറിപ്പ് താൻ പോലീസിന് കൈമാറിയെന്നും സദാശിവൻ പിള്ള മൊഴി നൽകി. കൂറുമാറിയെന്ന് പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൽകിയ മൊഴിയിലും മാദ്ധ്യമങ്ങൾക്ക് മുന്നിലും ആത്‌മഹത്യാ കുറിപ്പിനെ പറ്റി പറഞ്ഞിരുന്നില്ല.
കഴിഞ്ഞ വർഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വെച്ച് വിസ്‌മയ ആത്‌മഹത്യ ചെയ്‌തത്. കേസിൽ അറസ്‌റ്റിലായ വിസ്‌മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയിലിലാണ്. വിസ്‌മയയുടേത് സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള ആത്‌മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്‌മഹത്യാ പ്രേരണയടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. വിസ്‌മയയുടേത് ആത്‌മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്‌പി കെ ബി രവി നേരത്തെ പറഞ്ഞിരുന്നു.
Most Read: ചികിൽസ നിഷേധിച്ചാൽ കർശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി