കൊച്ചി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ ലോകായുക്‌ത വിധി ഇന്ന്. കണ്ണൂർ സർവകലാശാല വിസി പുനർ നിയമനത്തിൽ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയാണ് ഹരജി നൽകിയത്. തുടർവാദവും ലോകായുക്‌ത ഇന്ന് കേൾക്കും.
ഗവർണർ ആവശ്യപ്പെട്ടത് പ്രകാരമാണ് വിസി നിയമനത്തിൽ പ്രൊപ്പോസൽ നൽകിയതെന്നു സർക്കാർ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവർണറുടെ ഓഫിസിന്റെ കത്തും ഹാജരാക്കി.
എന്നാൽ ഇത് നിഷേധിച്ച് ഗവർണറുടെ ഓഫിസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഹരജി ഭേദഗതി ചെയ്യാൻ കൂടുതൽ സമയം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രിയെ കൂടി കക്ഷി ചേർക്കാനാണ് ചെന്നിത്തലയുടെ നീക്കം.
അതേസമയം ദുരിതാശ്വാസ നിധി വകമാറ്റിയെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹരജിയും ലോകായുക്‌ത ഇന്ന് പരിഗണിക്കും.
Most Read: രാഷ്‌ട്രീയക്കാർക്ക് എതിരായ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നു; അമിക്കസ് ക്യൂറി കോടതിയിൽ








































