കൊച്ചി: വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മൊഴി എടുപ്പിന് സാവകാശം തേടി സ്വപ്ന സുരേഷ്. അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം ആണ് സ്വപ്ന ആവശ്യപ്പെട്ടത്. നേരിൽ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇഡി സ്വപ്നക്ക് സമയം അനുവദിച്ചു.
അഭിഭാഷകനെ ഓഫിലെത്തി കണ്ട് ചർച്ച നടത്തിയ ശേഷമാണ് സ്വപ്ന കൊച്ചിയിലെ ഇഡി ഓഫിസിൽ എത്തിയത്. സ്വപ്നക്ക് ഒപ്പം സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിത്തും അഭിഭാഷകനെ കണ്ടിരുന്നു.
കസ്റ്റഡിയിൽ കഴിയവേ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
നേരത്തെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പോലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്.
കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
Most Read: കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് യൂത്ത് ലീഗിന്റെ പ്രതിഷേധം