കാസർഗോഡ്: ജില്ലയിലെ ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. തൃശൂർ ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഹാജരാകാൻ ധനേഷ് കുമാറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. കാസർഗോഡ് ഡിഎഫ്ഒ ആയി ചുമതലയേറ്റ് ആറ് മാസത്തിനുള്ളിലാണ് പി ധനേഷ് കുമാറിനെ മാറ്റിയത്.
കാസർഗോഡ് സാമൂഹിക വനവൽക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്ററായാണ് പുതിയ നിയമനം. ഈ തസ്തികയിൽ നേരത്തെ ഉണ്ടായിരുന്ന പി ബിജുവിനെയാണ് ഡിഎഫ്ഒ സ്ഥാനത്തേക്ക് പുതുതായി നിയമിച്ചത്. ധനേഷ് കുമാറിനെ മാറ്റിയതിനെതിരെ എംഎൽഎമാർ രംഗത്ത് എത്തിയിരുന്നു. സഭയിൽ ഉൾപ്പടെ വിഷയം അവതരിപ്പിക്കുമെന്ന് എൻഎ നെല്ലിക്കുന്ന് വ്യക്തമാക്കിയിരുന്നു.
എൻസിപി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഡിഎഫ്ഒയെ നീക്കിയതെന്നാണ് ആക്ഷേപം. അച്ചടക്ക ലംഘനം ഇല്ലാതിരിക്കെ മൂന്ന് വർഷം തികയും മുമ്പുള്ള സ്ഥാന മാറ്റം നിയമങ്ങൾക്ക് എതിരാണെന്ന് എംഎൽഎ സിഎച്ച് കുഞ്ഞമ്പു പറഞ്ഞിരുന്നു. ജില്ലയിലെ മറ്റ് എംഎൽഎമാരോടൊപ്പം വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് എംഎൽഎമാർ തീരുമാനിച്ചിരുന്നത്.
Most Read: കെഎസ്യു വനിതാ നേതാവിന് നേരെ ആക്രമണം; പ്രതികളുടെ അറസ്റ്റ് വൈകുന്നു







































