സിയോൾ: കോവിഡ് നാലാം തരംഗ ഭീതിയിൽ വിറച്ച് ദക്ഷിണ കൊറിയ. രാജ്യത്തെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം 490,881 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്തത്. മാർച്ച് 16ന് 621,205 ആയി ഉയർന്നതിന് ശേഷം രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിതെന്നും അധികൃതർ പറഞ്ഞു. ഭൂരിഭാഗം പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.
രാജ്യത്തെ 52 ദശലക്ഷം നിവാസികളിൽ 87 ശതമാനവും പൂർണമായി വാക്സിനേഷൻ എടുത്തവരും 63 ശതമാനം പേർ ഇതിനകം ബൂസ്റ്റർ ഡോസുകൾ സ്വീകരിച്ചവരുമായതിനാൽ തന്നെ മരണനിരക്ക് വളരെ കുറവാണെന്നും അന്താരാഷ്ട്ര മാദ്ധ്യമമായ റോയിട്ടേഴ്സ് റിപ്പോർട് ചെയ്യുന്നു. എങ്കിലും സ്ഥിതി ആശങ്കാജനകമാണ്.
കഴിഞ്ഞയാഴ്ച പ്രതിദിന മരണ സംഖ്യ 429 ആയി ഉയർന്നിരുന്നു. ഇതിന്റെ ഫലമായി ശവസംസ്കാര ക്രമീകരണങ്ങൾക്കുള്ള ആവശ്യം വർധിച്ചു. മാർച്ച് 21ന്, ദക്ഷിണ കൊറിയൻ സർക്കാർ രാജ്യത്തുടനീളമുള്ള 60 ശ്മശാനങ്ങളോട് എല്ലാ ദിവസവും കൂടുതൽ സമയം പ്രവർത്തിക്കാൻ നിർദ്ദേശിച്ചിരുന്നു. കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ ആശുപത്രികളിൽ കിടക്കകളുടെ ക്ഷാമവും റിപ്പോർട് ചെയ്യുന്നുണ്ടെന്നാണ് സൂചന.
Read Also: നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവനെ ചോദ്യം ചെയ്തേക്കും