
മലപ്പുറം: റമദാനിൽ വിശ്വാസികൾക്കും സമൂഹത്തിനും താങ്ങും തണലുമാകുന്ന 30 ഇന കര്‍മ പദ്ധതികളുമായി മഅ്ദിന്‍ അക്കാദമിയുടെ റമളാന്‍ ക്യാംപയിൻ. റമളാന്‍ 27ആം രാവില്‍ നടക്കുന്ന സവിശേഷ പ്രാർഥനാ സമ്മേളനത്തോടെ ക്യാംപയിൻ സമാപിക്കുന്ന രീതിയിലാണ് ആസൂത്രണം.
കോവിഡ് ഭീഷണി ഒഴിഞ്ഞതിനാല്‍ വിപുലമായ പദ്ധതികളാണ് ഇത്തവണ മഅ്ദിന്‍ നടപ്പിലാക്കുന്നത്. കേള്‍വി – കാഴ്‌ച – ബുദ്ധി പരിമിതര്‍ക്ക് ആശ്വാസ കിറ്റ് വിതരണം, ഭിന്നശേഷി മേഖലയില്‍ നിന്നും മികവ് തെളിയിച്ച വ്യക്‌തികളുടെ ജീവിതയാത്ര ക്രോഡീകരിച്ച് കൊണ്ടുള്ള ഏബ്ള്‍ വോയ്‌സിന്റെ വാര്‍ഷിക പതിപ്പ്, പ്രാദേശിക തലത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള മാതൃകാ പുനരധിവാസ പദ്ധതി, വിവിധ വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഖുര്‍ആന്‍ ഹിഫ്‌ള്, പാരായണ, ബാങ്ക് വിളി മൽസരം എന്നിവ പദ്ധതിയുടെ ഭാഗമാണ്.
മദ്രസാ അധ്യാപകര്‍ക്കും മഹല്ല് നേതൃത്വത്തിനും ഭിന്നശേഷി മേഖലയെ പരിചയപ്പെടുത്താനുള്ള ക്യാംപ്, പ്രാദേശിക കൂട്ടായ്‌മകൾ, ഭിന്നശേഷിക്കാര്‍ക്ക് ശാക്‌തീകരണ സംഗമം, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്‌നേഹ സംഗമം, ഇഫ്‌താർ മീറ്റ്, വസ്‌ത്ര വിതരണം, വര്‍ക്ക് ഷോപ്പ്, ഈദ് മീറ്റ് എന്നിവയും സംഘടിപ്പിക്കും.
റമളാനിലെ ആദ്യത്തെ വെള്ളിയാഴ്‌ച മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിലെ ജുമുഅ ഖുത്വുബക്ക് ഭിന്ന ശേഷി മേഖലയില്‍ നിന്നുള്ള ഹാഫിള് ശബീര്‍ അലി നേതൃത്വം നല്‍കും.ഗ്രാന്റ് മസ്‌ജിദില്‍ ഒരു ദിവസം രണ്ട് തറാവീഹ് നിസ്‌കാരങ്ങള്‍ നടക്കും. രാത്രി 8ന് നടക്കുന്ന തറാവീഹിന് പുറമെ ഖുര്‍ആന്‍ 30 ജുസ്അ് പൂര്‍ത്തിയാക്കുന്ന ഖതമുൽ ഖുര്‍ആന്‍ സൗകര്യത്തോടെയാണ് എല്ലാ ദിവസവും രാത്രി 11.30ന് നടക്കുന്ന തറാവീഹ് നിസ്‌കാരം. വിവിധ തുറകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമാകും ഈ തറാവീഹ്.

യുഎഇ, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കേരളത്തിനകത്തും പുറത്തുമായി തറാഹീഹിന് നേതൃത്വം നല്‍കുന്നതിന് മഅ്ദിന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ നൂറോളം വിദ്യാർഥികൾ ശനിയാഴ്‌ച യാത്ര തിരിക്കും. റമസാന്‍ 4ന് സകാത് സെമിനാര്‍ നടക്കും.
വനിതകള്‍ക്ക് ‘നല്ല കുടുംബം നല്ല സമൂഹം’ എന്ന ശീര്‍ഷകത്തില്‍ ഏപ്രില്‍ 04 തിങ്കളാഴ്‌ച മുതല്‍ ഏപ്രില്‍ 24 വരെ വനിതാ വിജ്‌ഞാന വേദിയും ആത്‌മീയ സദസും നടക്കും. രാവിലെ 10മുതല്‍ 12.30വരെ നടക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ദേവര്‍ശോല അബ്‌ദുസലാം മുസ്‍ലിയാർ, മുസ്‌തഫ ബാഖവി തെന്നല, ലുക്‌മാനുൽ ഹക്കീം സഖാഫി പുല്ലാര, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്‌ദുൽ അസീസ് സഖാഫി എലമ്പ്ര, തെന്നല അബൂബക്കര്‍ അഹ്സനി, ശാക്കിര്‍ ബാഖവി മമ്പാട് എന്നിവര്‍ നേതൃത്വം നല്‍കും.

കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ സംശയ നിവാരണത്തിനും അവസരമുണ്ടാവും. ക്ളാസിനെത്തുന്ന സ്‌ത്രീകളുടെ സൗകര്യത്തിനായി വിവിധ റൂട്ടുകളില്‍ സൗജന്യ വാഹന സൗകര്യം ഏര്‍പ്പെടുത്തും. ലഹരി ഭീഷണി വ്യാപകമായ സാഹചര്യത്തില്‍ മഅ്ദിന്‍ ഡീ അഡിക്ഷന്‍ സെന്ററായ മിംഹാറിന്റെ സഹായത്തോടെ ആയിരം കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ കൂട്ടായ്‌മയും ജല സംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരം ചെയ്യുന്ന വിവിധ പരിപാടികളും ട്രാഫിക് ബോധവല്‍ക്കരണവും സംഘടിപ്പിക്കും.
റമളാൻ എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ കുട്ടികളുടെ ഖുര്‍ആന്‍ പഠന വേദിയും വിവിധ സമയങ്ങളിലായി നാട്ടു ദര്‍സും നടക്കും. നോമ്പ് ഒന്ന് മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ നോമ്പ് തുറ വരെ പ്രമുഖ സയ്യിദന്മാരുടെ നേതൃത്വത്തില്‍ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ മജ്‌ലിസുല്‍ ബറക ആത്‌മീയ വേദി സംഘടിപ്പിക്കും.

യാത്രക്കാര്‍, പരിസരത്തുള്ള ഹോസ്‌പിറ്റലുകളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങിയവരുടെ സൗകര്യത്തിനായി റമളാന്‍ മുപ്പത് ദിവസവും ഇഫ്‌താർ സംഗമം ഒരുക്കും. നോമ്പ് മുപ്പത് ദിനവും മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ ഹദീസ് ക്ളാസും ഇഅ്തികാഫ് ജല്‍സയുമുണ്ടാകും. ജല്‍സക്കെത്തുന്നവര്‍ക്ക് നോമ്പുതുറ, അത്താഴം, മുത്താഴം, താമസമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും.
റമളാനിലെ എല്ലാ ദിവസവും ഉച്ചക്ക് ഒന്ന് മുതല്‍ ചരിത്രപഠനം നടക്കും. ഗ്രാന്റ് മസ്‌ജിദിൽ നടക്കുന്ന പരിപാടിക്ക് പ്രമുഖ ചരിത്ര പണ്ഡിതന്‍ അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കും. എല്ലാ ദിവസവും വൈകുന്നേരം നാലിന് നടക്കുന്ന കര്‍മശാസ്‌ത്ര പഠനത്തിന് സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി നേതൃത്വം നല്‍കും. സംശയ നിവാരണത്തിന് പ്രത്യേക സൗകര്യവും ഉണ്ടാകും.

നോമ്പ് പതിനാറിന് ബദര്‍ നേര്‍ച്ചയും മൗലിദ് പാരായണവും നടക്കും. വിശ്വാസ സംരക്ഷണത്തിന് ധര്‍മ്മ സമരത്തിനിറങ്ങിയ 313 ബദ്‌രീങ്ങളുടെ പേരുകള്‍ ഉരുവിട്ട്, പ്രാർഥനയോടെ പിരിയുന്ന വേദിയില്‍ ആയിരക്കണക്കിനാളുകള്‍ സംബന്ധിക്കും. റമളാന്‍ 22ന് മഹല്ലുകളിലൂടെ പൈതൃകയാത്ര നടക്കും.
ഖുര്‍ആന്‍ അവതരണ മാസം കൂടിയായ പുണ്യമാസത്തിലെ ഞായറാഴ്‌ചകളിൽ ഏഴു മണിതൊട്ട് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്‌ടർ അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കും. ഖതമുൽ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്‌മ, പൂർവ വിദ്യാര്‍ത്ഥി സംഗമം തുടങ്ങിയ പരിപാടികളും ക്യാംപയിൻ കാലയളവില്‍ സംഘടിപ്പിക്കും. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റിലീഫ് ക്യാമ്പുകള്‍ സംഘടിപ്പിക്കും.

റമളാൻ 27ആം രാവില്‍ ജന ലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാർഥനാ സമ്മേളനം നടക്കും. തീവ്രവാദത്തിനെതിരെയും ഭീകര വാദത്തിനെതിരെയുമുള്ള പ്രതിജ്‌ഞയും ലോക സമാധാനത്തിനുള്ള പ്രാർഥനയും നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ സമ്മേളനം ഉൽഘാടനം ചെയ്യും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
സ്വലാത്ത് നഗറിലെ റമളാൻ പരിപാടികള്‍ മഅ്ദിന്‍ വെബ്‌സൈറ്റ് വഴിയും മറ്റ് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയും വെബ്‌കാസ്‌റ്റ് ചെയ്യുന്നുണ്ട്. റമളാൻ ചൈതന്യം പകര്‍ന്ന് കൊടുക്കുന്ന സെമിനാറുകളും സംഘടിപ്പിക്കും. പ്രാർഥനാ സമ്മേളന പരിപാടികളുടെ നടത്തിപ്പിനായി 5555 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

ഇന്നുനടന്ന മര്‍ഹബന്‍ റമളാൻ സംഗമത്തോടെ മഅ്ദിന്‍ അക്കാദമിയുടെ റമളാൻ ക്യാംപയിനിന് തുടക്കമായി. സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളാണ് ‘മര്‍ഹബന്‍ റമളാൻ’ ഉൽഘാടനം നിർവഹിച്ചത്.
Most Read: ഗവർണർ നിയമനത്തിൽ ഭേദഗതി നിർദ്ദേശിച്ച് സിപിഐഎം; സഭയിൽ സ്വകാര്യബിൽ







































