തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാത്തതിൽ ആശങ്ക അറിയിച്ച് സ്വകാര്യ ബസ് ഉടമകൾ. വിഷയം ഉന്നയിച്ച് ബസ് ഉടമകൾ ഇന്ന് വീണ്ടും ഗതാഗത മന്ത്രിയെ കാണും. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കാതെ ബസ് ചാർജ് മാത്രം വർധിപ്പിച്ചത് കെഎസ്ആർടിസിയെ സഹായിക്കാനാണെന്നാണ് ബസ് ഉടമകളുടെ ആരോപണം.
50 ലക്ഷത്തോളം വിദ്യാർഥികളിൽ ഏഴ് പേരെ മാത്രമാണ് കെഎസ്ആർടിസിയിൽ എടുക്കുന്നത്. ഭൂരിഭാഗം വിദ്യാർഥികളും കെഎസ്ആർടിസിയെയാണ് ആശ്രയിക്കുന്നതെന്നും ബസുടമകൾ പറയുന്നു. ചാർജ് വർധന ആവശ്യം ഉന്നയിച്ച ഘട്ടത്തിൽ 92 രൂപയായിരുന്ന ഡീസൽ വില ഇപ്പോൾ 100 പിന്നിട്ടു. ഒരു ബസിന് ശരാശരി 60 ലിറ്റർ ഡീസലാണ് പ്രതിദിനം വേണ്ടത്. ഇപ്പോഴത്തെ ഇന്ധന നിരക്കുമായി തട്ടിക്കുമ്പോൾ 500 രൂപയിലേറെ ഇന്ധന ഇനത്തിൽ പ്രതിദിനം അധിക ബാധ്യതയാണ്.
ഇക്കാര്യങ്ങൾ എല്ലാം മന്ത്രിമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ ധരിപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാനത്ത് ബസ് ചാർജ് വർധനയ്ക്ക് എൽഡിഎഫ് അംഗീകാരം നൽകിയതോടെ മിനിമം ചാർജ് 8 രൂപയിൽ നിന്നും 10 രൂപയാക്കി വർധിപ്പിച്ചെങ്കിലും വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ വർധനവ് ഉണ്ടായിട്ടില്ല. ഓട്ടോ, ടാക്സി എന്നിവയുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. ഓട്ടോ ചാർജ് മിനിമം 30 രൂപയാക്കിയാണ് ഉയർത്തുന്നത്. അധിക കിലോമീറ്ററിന് 12ൽ നിന്നും 15 രൂപയായും ഉയർന്നിട്ടുണ്ട്.
Most Read: ജനം തെരുവിൽ; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു