തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടന്നതിനെ തുടർന്ന് സംസ്ഥാനത്തെ നിയന്ത്രണം പിൻവലിച്ചതായി അധികൃതർ വ്യക്തമാക്കി. അതിനാൽ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഇനി ഉണ്ടാകില്ല. സംസ്ഥാനത്തിന് കൂടുതൽ വൈദ്യുതി ലഭ്യമായ സാഹചര്യത്തിലാണ് ഇപ്പോൾ നിയന്ത്രണം പിൻവലിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഊർജ പ്രതിസന്ധിയെ തുടർന്ന് വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ ഇത് മറികടക്കാനുള്ള ശ്രമത്തിലായിരുന്നു കെഎസ്ഇബി. അരുണാചൽ പ്രദേശ് പവർ ട്രേഡിംഗ് കോർപ്പറേഷൻ ഓഫർ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ സ്വീകരിക്കാനും വൈദ്യുതി മെയ് മൂന്ന് മുതൽ ലഭ്യമാക്കി തുടങ്ങാനും തീരുമാനിച്ചു.
കൂടാതെ പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തി. ഇതോടെയാണ് വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂർണമായും മറികടക്കാൻ സംസ്ഥാനത്തിനായത്. ഊർജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകിട്ട് 6 മുതൽ 11 വരെ പരമാവധി ഒഴിവാക്കാൻ കെഎസ്ഇബി അഭ്യർഥിച്ചു.
Read also: കെഎസ്ഇബി തർക്കം; ഇന്ന് വീണ്ടും മന്ത്രിതല ചർച്ച