തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി മറികടക്കാനുള്ള കരാറിലൂടെ സംസ്‌ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത ഉണ്ടാവുമെന്ന് വൈദ്യുതി ബോർഡ്. വൈദ്യുതി വാങ്ങാനുള്ള കരാർ 3270 കോടിയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് വൈദ്യുതി ബോർഡിന്റെ വിശദീകരണം.
ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസ നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്നും ബോർഡ് സർക്കാരിന് മുന്നറിയിപ്പ് നൽകി. ദീർഘകാല കരാറുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ബാധ്യതയാണ് ഉണ്ടാക്കുക. മഴ കുറഞ്ഞത് മൂലവും ദീർഘകാല കരാർ റദ്ദാക്കിയതിലൂടെയും സംസ്‌ഥാനത്ത് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ കരാറിന് ടെണ്ടർ ക്ഷണിച്ചത്. അഞ്ചു വർഷത്തേക്കുള്ള കരാറിൽ യൂണിറ്റിന് 6.88 രൂപയ്‌ക്ക് വൈദ്യുതി നൽകാമെന്നാണ് കമ്പനികൾ സമ്മതിച്ചത്.
ഇത് അഞ്ചു വർഷത്തേക്ക് 3270 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കുമെന്നാണ് കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്. അഞ്ചു വർഷത്തേക്ക് 403 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് കരാർ. ഈ ബാധ്യത മറികടക്കണമെങ്കിൽ യൂണിറ്റിന് 22 പൈസയുടെ നിരക്ക് വർധന ഏർപ്പെടുത്തേണ്ടി വരും.
Most Read| താനൂർ കസ്‌റ്റഡി മരണം; മുൻകൂർ ജാമ്യാപേക്ഷ നൽകി പ്രതികൾ