തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയില്‍ 46 പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സെക്ഷന്‍ ഓഫിസര്‍- 7, അസിസ്‌റ്റന്റ്- 28, കമ്പ്യൂട്ടര്‍ അസിസ്‌റ്റന്റ്- 11 എന്നീ തസ്‌തികളാണ് അനുവദിച്ചത്.
സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധിക തസ്‌തികള്‍ ആവശ്യമാണെന്ന പ്രവര്‍ത്തന പഠന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്‌ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്‌തമാക്കി.
സര്‍വകലാശാലയുടെ കീഴില്‍ 318 അഫിലിയേറ്റഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഇതില്‍ 90,000ത്തോളം വിദ്യാര്‍ഥികളുമാണുള്ളത്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പുതിയ നിയമനങ്ങള്‍ സഹായിക്കുമെന്ന് പറഞ്ഞ മന്ത്രി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ ആകെ 386 തസ്‌തികകളാണ് സൃഷ്‌ടിച്ചതെന്നും കൂട്ടിച്ചേർത്തു.
Most Read: രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളന് മോചനം; വിടുതൽ 32 വർഷങ്ങൾക്ക് ശേഷം