അസം: 1975-85 കാലഘട്ടത്തിൽ ഉണ്ടായ അസം പ്രക്ഷോഭത്തിൽ പരിക്കേറ്റവർക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായമായി നൽകുക. ഇതിനായി 6.90 മാറ്റിവെച്ചതായി അസം സർക്കാർ അറിയിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഗുരുതരമായി പരിക്കേറ്റിരുന്ന 288 പേർക്കും അസം പ്രക്ഷോഭത്തിനിടെ ഇരകളായ 57 സ്‌ത്രീകൾക്കും രണ്ടുലക്ഷം രൂപ വീതം നഷ്‌ടപരിഹാരമായി നൽകാൻ തീരുമാനിച്ചെന്ന് അസം ആരോഗ്യമന്ത്രി കേശബ് മഹന്ത പറഞ്ഞു.
1975-85 കാലഘട്ടത്തിൽ അസമിലെ അനധികൃത കുടിയേറ്റക്കാർക്ക് എതിരെ നടന്ന പ്രക്ഷോഭമാണ് അസം മൂവ്മെന്റ്. ഓൾ അസം സ്‌റ്റുഡന്റ്‌സ് യൂണിയനായിരുന്നു അസം മൂവ്മെന്റിന് നേതൃത്വം കൊടുത്തത്. അനധികൃത കുടിയേറ്റക്കാരെ സംസ്‌ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
Most Read: രാജ്യസഭാ തിരഞ്ഞെടുപ്പ്; ബിജെപിക്ക് 16 സ്‌ഥാനാർഥികൾ, പട്ടിക പുറത്ത്