ഷിംല: ഹിമാചൽ പ്രദേശിലെ പര്വാണുവിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സാങ്കേതിക തകരാറുകൾ മൂലം കേബിൾ കാർ പകുതിയിൽ വെച്ച് നിൽക്കുകയായിരുന്നു.
11 വിനോദ സഞ്ചാരികൾ കേബിൾ കാറിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ ഏഴു പേരെ രക്ഷപ്പെടുത്തി. നാല് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
സ്വകാര്യ റിസോർട്ടിന്റെ കീഴിലായിരുന്നു കേബിൾ കാർ പ്രവർത്തിച്ചിരുന്നത്. സംഭവം പോലീസ് നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവർത്തനം പെട്ടെന്ന് സാധ്യമാകുന്നില്ലെങ്കിൽ എൻഡിആർഎഫിന്റെ സഹായം തേടുമെന്ന് ഇന്ത്യ ടുഡേ റിപ്പോർട് ചെയ്തു.
Most Read: നിങ്ങളുടെ സുഹൃത്ത് അബ്ബാസിനോട് ഇക്കാര്യം ചോദിക്കൂ; മോദിയെ പരിഹസിച്ച് ഒവൈസി




































