പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ചിറ്റൂര്‍ ഊരിലെ ഷിജു- സുമതി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.
ഉയർന്ന രക്‌ത സമ്മർദ്ദത്തെ തുടർന്ന് സുമതി തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഓഗസ്‌റ്റ് ഒന്നാം തീയതി ആയിരുന്നു സുമതിക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് രാവിലെയോടെ യുവതി പ്രസവിക്കുകയും കുഞ്ഞ് മരണപ്പെടുകയും ചെയ്യുകയായിരുന്നു. അതേസമയം സ്‌കാനിംഗില്‍ ഭ്രൂണാവസ്‌ഥയില്‍ തന്നെ കുഞ്ഞിന്റെ തലയില്‍ മുഴ കണ്ടെത്തിയിരുന്നു. ഇതാണോ മരണകാരണം എന്നതിൽ വ്യക്‌തത വരേണ്ടതുണ്ട്.
ഈ വര്‍ഷം അട്ടപ്പാടിയില്‍ നടക്കുന്ന ഒമ്പതാമത്തെ ശിശുമരണമാണിത്. നവജാത ശിശു മരണം അഞ്ചാമത്തേതുമാണ്. അട്ടപ്പാടിയില്‍ ചികിൽസയുള്‍പ്പടെ ലഭ്യമാകുന്നില്ലെന്ന ആരോപണങ്ങൾ നേരത്തെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം തുടര്‍ക്കഥയാകുകയാണ്.
Read also: ട്രെയിനിലെ അതിക്രമം; പ്രതികളിൽ ഒരാളുടെ ഫോട്ടോ പെൺകുട്ടി തിരിച്ചറിഞ്ഞു