മസ്‍കറ്റ്: വാഹനവുമായി വെള്ളത്തിലൂടെ സാഹസിക അഭ്യാസം നടത്തിയ സ്വദേശി യുവാവിനെ അറസ്‌റ്റ് ചെയത് റോയല്‍ ഒമാന്‍ പോലീസ്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ വാദിയിലൂടെ വാഹനം ഓടിക്കുകയായിരുന്നു ഇയാള്‍. ജബല്‍ അല്‍ അഖ്‍ദറിലായിരുന്നു സംഭവം.
ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് പോലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അല്‍ ദാഖിലിയ പോലീസ് കമാന്‍ഡ് അന്വേഷണം നടത്തുകയും യുവാവിനെ കണ്ടെത്തി അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
ബോധപൂര്‍വം അപകടകരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിനാണ് നടപടി. ഇയാള്‍ക്കെതിരായ തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞയാഴ്‌ച ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് വാദികളില്‍ വെള്ളം ഉയര്‍ന്നിരുന്നു. സാഹചര്യത്തിൽ വാദികളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും അവ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Most Read: എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സീതാറാം യെച്ചൂരി