മസ്ക്കറ്റ്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മരിച്ച ആളുകളുടെ എണ്ണം 11 ആയി ഉയർന്നു. മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകട മരണങ്ങൾ വർധിക്കാൻ കാരണമെന്നാണ് റിപ്പോർട്. ദോഫാറിലെ വാദിയിൽപ്പെട്ടും ഖുറിയാത്ത് വിലായത്തിലെ താഴ്വരയിൽപ്പെട്ടും 4 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതേ തുടർന്നാണ് മരണസംഖ്യ ഉയർന്നത്.
വാദികളിൽ വെള്ളമുയർന്നതോടെ തീരപ്രദേശങ്ങളിൽ നിന്ന് ആളുകൾ അകന്നു നിൽക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ അപകടസ്ഥലങ്ങളിൽ നീന്തലിൽ ഏർപ്പെടരുതെന്നും കുട്ടികളെ കർശനമായി നിരീക്ഷിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു. ഒപ്പം തന്നെ ഉൾപ്രദേശങ്ങളിലെ ഒട്ടുമിക്ക റോഡുകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
Read also: നിർണായക കോൺഗ്രസ് നേതൃയോഗം ഇന്ന് ഡെൽഹിയിൽ ചേരും