തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. ഇപി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗൺമാൻ, പേഴ്സണൽ സ്റ്റാഫ് എന്നിവർക്കെതിരെയും കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. പ്രതിഷേധ കേസിലെ പ്രതികൾ ഹരജിയിലാണ് കോടതി ഉത്തരവ്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും നവീൻ കുമാറുമാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. ഇപി ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, പേഴ്സണൽ സ്റ്റാഫ് സുനീഷ് എന്നിവർക്ക് എതിരേയായിരുന്നു ഹരജി.
ഇപി ജയരാജൻ കഴുത്തിൽ കുത്തിപ്പിടിച്ചെന്നും മുഖത്ത് അടിച്ചെന്നും തള്ളിയിട്ടെന്നും ഹരജിയിൽ പറയുന്നു. മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞാൽ ജീവനോടെയിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തിയതായും, പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചതിനായിരുന്നു ആക്രമണം എന്നും ഹരജിയിൽ വ്യക്തമാക്കുന്നു.
അതിനിടെ, മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തേക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻഡിഗോ വിമാനത്തിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ, മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കോൺഗ്രസ് പ്രവർത്തകരെ തള്ളി വീഴ്ത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത്.
Most Read: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്