വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിനെതിരെ ന്യൂയോർക്കിലെ മൻഹട്ടർ കോടതി ക്രിമിനൽ കുറ്റം ചുമത്തി. ട്രംപിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ട്രംപിനോട് അടുത്ത ആഴ്ച തന്നെ കീഴടങ്ങാൻ ആവശ്യപ്പെടുമെന്നാണ് വിവരം. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാൻ രതിചിത്ര നടിക്ക് പണം നൽകിയ കേസിലാണ് നടപടി.
2016 തിരഞ്ഞെടുപ്പ് കാലത്താണ്, ബന്ധം പുറത്തു പറയാതിരിക്കാൻ നടിക്ക് 1.30 ലക്ഷം ഡോളർ നൽകിയത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നായിരുന്നു ട്രംപ് പണം നൽകിയിരുന്നത്. എന്നാൽ, ഈ പണം ബിസിനസ് ചിലവായി കാണിച്ചതാണ് തിരിച്ചടിയായത്. ഇതോടെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ യുഎസ് പ്രസിഡണ്ടാണ് ട്രംപ്.
അതേസമയം, തനിക്കെതിരെ കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് പ്രതികരിച്ചു. കേസിൽ താൻ നിരപരാധിയാണ്. തന്നെ വേട്ടയാടുകയാണെന്നും ട്രംപ് പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പ് സാധ്യതകൾ തകർക്കാനാണ് ശ്രമം. കേസ് നിയമപരമായി നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, കേസ് 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ട്രംപിന് തിരച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Most Read: ഇന്ധനം, ഭൂമി, മദ്യം വില വർധനവ്; നാളെ മുതൽ ചിലവേറും