ജറുസലേം: ഒക്‌ടോ256242ബർ ഏഴിന് ഉണ്ടായ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചു നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.
ശനിയാഴ്‌ച നെതന്യാഹുവുവിന്റെ വസതിക്ക് പുറത്തും പ്രതിഷേധം ഉണ്ടയായിരുന്നു. നൂറുകണക്കിന് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇസ്രയേലി പതാകയുമേന്തിയായിരുന്നു പ്രതിഷേധം. ഇസ്രയേലിന്റെ വാണിജ്യ കേന്ദ്രമായ ടെൽ അവീവിൽ ബന്ദികളാക്കപ്പെട്ട ചിലരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെ ആയിരക്കണക്കിന് പേർ പ്രതിഷേധിച്ചു.
ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തിൽ, 1400ലധികം പേർ കൊല്ലപ്പെടുകയും 240ഓളം പേരെ ബന്ദികളാക്കുകയും ചെയ്‌തിരുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 9400-ലധികം പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്‌ത്രീകളും കുട്ടികളുമാണ്.
അതേസമയം, ഗാസയെ രണ്ടായി വിഭജിച്ചുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഗാസ സിറ്റിയുടെ തെക്കൻ പ്രദേശം വരെ സൈന്യം എത്തിയതായും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഗാസ സിറ്റി പൂർണമായും വളഞ്ഞുവെന്നും തെക്കൻ ഗാസയെന്നും വടക്കൻ ഗാസയെന്നും രണ്ടായി വിഭജിച്ചുവെന്നും, ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രയേൽ സൈനിക വക്‌താവ് ഡാനിയൽ ഹഗാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗാസയിലെ ജനങ്ങൾക്ക് സഹായം ലക്ഷ്യമിട്ടു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ വെസ്‌റ്റ് ബാങ്കും ഇറാഖും സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ഡാനിയൽ ഹാഗാരിയുടെ പ്രതികരണം. 48 മണിക്കൂറിനുളിൽ ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യം പ്രവേശിക്കുമെന്നും ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. അതിനിടെ, ഗാസയിൽ രണ്ടു അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കുണ്ട്. മാഗസി, ബുരേജി ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്.
Most Read| ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ തെളിവ് എവിടെ? കാനഡയോട് ഇന്ത്യ