ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പീഡനം; മന്ത്രവാദിക്ക് 52 വർഷം തടവും പിഴയും

By Trainee Reporter, Malabar News
othayi-manaf-murder-court
Representational Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിൽ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയായ 54 വയസുകാരന് 52 വർഷം തടവും പിഴയും വിധിച്ചു. തളിപ്പറമ്പ് ബദ്‌രിയ നഗറിൽ താമസിക്കുന്ന ഞാറ്റുവയൽ തുന്തകാച്ചി മീത്തലെ പുരയിൽ ടിഎംപി ഇബ്രാഹിമിനെയാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്.

52 വർഷം തടവും 3.25 ലക്ഷം രൂപ പിഴയുമാണ് വിധി. ജഡ്‌ജി ആർ രാജേഷാണ് ഉത്തരവിട്ടത്. 2020 സെപ്‌തംബർ എട്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയുടെയും ബന്ധുവിന്റെയും കാൽവേദന ചികിൽസിക്കാൻ ആണ് പ്രതി കുട്ടിയുടെ വീട്ടിലെത്തിയത്. ഇവരുടെ ശരീരത്തിൽ ജിന്ന് ബാധ ഉണ്ടെന്നും അത് ഒഴിപ്പിച്ചാലേ കാലിന്റെ വേദന മാറുകയുള്ളൂവെന്നും പറഞ്ഞു പെൺകുട്ടിയെ വീടിന്റെ മുകളിലെ മുറിയിൽ കൊണ്ടുപോയി.

മുറി അടച്ച ശേഷം ഒരു കുപ്പിയിൽ വെള്ളം നൽകുകയും അത് കുടിച്ച കുട്ടി അബോധാവസ്‌ഥയിൽ ആവുകയും ചെയ്‌തതോടെ ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാൾ അറസ്‌റ്റിലായത്‌. ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ 77,000 രൂപയും പ്രതി പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് വാങ്ങിയിരുന്നു.

Most Read| ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE