വാഷിങ്ടൻ: റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്‌ക്ക് ഇപ്പോഴുമുണ്ടെന്ന മുൻ പ്രസിഡണ്ട് ദിമിത്രി മെദ്‌വദേവിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയായാണ് തീരുമാനം.
യുക്രൈൻ വിഷയത്തിൽ റഷ്യയുമായി അകൽച്ചയിലാണ് ട്രംപ്. യുഎസ് പ്രസിഡണ്ട് ഭീഷണി നാടകം തുടരുകയാണെന്നും റഷ്യ, ഇറാനോ ഇസ്രയേലോ അല്ലെന്ന് ഓർക്കണമെന്നും മെദ്‌വദേവ് വ്യക്‌തമാക്കിയിരുന്നു. വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ട്രംപിന്റെ തിരിച്ചടി. വാക്കുകൾ പലപ്പോഴും ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം. അത്തരത്തിലൊന്നാവില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്‌തമാക്കി.
രണ്ടാഴ്‌ചയ്‌ക്കകം യുക്രൈനുമായി സമാധാന കരാർ ഉണ്ടാക്കിയില്ലെങ്കിൽ റഷ്യക്കുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയ്‌ക്ക് സമയപരിധി കൽപ്പിക്കുന്നതിലൂടെ ട്രംപ് വളരെ വലിയ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു മെദ്‌വദേവ് തിരിച്ചടിച്ചത്. പുട്ടിൻ അനുകൂലിയും നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമാണ് മെദ്‌വദേവ്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി