വടകര: ഊരാളുങ്കൽ സൊസൈറ്റിക്ക് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് സൊസൈറ്റിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സൊസൈറ്റി അധികൃതരോട് ബാങ്ക് ഇടപാട് സംബന്ധിച്ച രേഖകൾ കൈമാറാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചുവർഷത്തെ പണമിടപാട് രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിലാണ് അന്വേഷണം നടക്കുക.
അഞ്ച് ദിവസം മുൻപ് ഇഡി ഉദ്യോഗസ്ഥർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
ഇതിന് പിന്നാലെ പരിശോധനയിൽ വിശദീകരണവുമായി സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ രംഗത്ത് വന്നു. നിലവില്‍ ഇഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് ചെയർമാൻ പറഞ്ഞു. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങിയെന്നും പാലേരി രമേശന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Read Also: ഭരണം അട്ടിമറിക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നു; മുഖ്യമന്ത്രി