തൃശൂര്‍: ജില്ലയില്‍ സ്‌പെഷ്യല്‍ ബാലറ്റ് വിതരണം ചെയ്‌തതില്‍ വ്യാപക ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ്. ലിസ്‍റ്റില്‍ ഉള്‍പ്പെട്ടതിനേക്കാള്‍ കൂടുതല്‍ സ്പെഷ്യല്‍ ബാലറ്റ് എത്തിയാല്‍ വോട്ടെണ്ണല്‍ തടയുമെന്ന് ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു. അതേസമയം സംസ്‌ഥാനത്ത് കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ ഡിഎംഒ വഴി തയാറാക്കിയ സ്‌പെഷല്‍ ബാലറ്റ് പട്ടികയില്‍ ക്രമക്കേട് നടന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സ്‌പെഷല്‍ ബാലറ്റുകളുടെ എണ്ണം കൂടിയാല്‍ വോട്ടെണ്ണല്‍ തടയുമെന്നും ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു. കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് അംഗീകരിക്കരുത് എന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയത്.
Malabar News: വോട്ടെടുപ്പിനിടെ സംഘർഷം; 50 പേർക്കെതിരെ കേസ്; 6 പേർ അറസ്‌റ്റിൽ
അതേസമയം നടപടിക്രമങ്ങള്‍ പാലിച്ചാണ് പോസ്‍റ്റല്‍ ബാലറ്റ് വിതരണം നടന്നതെന്നും പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും ജില്ലാ കളക്‌ടര്‍ പ്രതികരിച്ചു.
മാത്രവുമല്ല തൃശൂരില്‍ മുന്‍ മന്ത്രി കെ പി വിശ്വനാഥനും കുടുംബത്തിനും ഇതുവരെ സ്പെഷ്യല്‍ ബാലറ്റ് അനുവദിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ അദ്ദേഹം നിലവില്‍ മറ്റൊരു ജില്ലയില്‍ ചികില്‍സയില്‍ ആണുള്ളതെന്നും, പരാതി അന്വേഷിക്കുമെന്നും ജില്ലാ കളക്‌ടര്‍ എസ് ഷാനവാസ് അറിയിച്ചിട്ടുണ്ട്.
Read Also: കേരളത്തില്‍ ശക്‌തമായ മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്