ചിറ്റാര്‍ മത്തായി കസ്റ്റഡി മരണം; അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശം

By Staff Reporter, Malabar News
kerala image_ malabar news
Chittar Mathai
Ajwa Travels

കൊച്ചി: ചിറ്റാര്‍ മത്തായി കസ്റ്റഡി മരണക്കേസില്‍ സിബിഐ അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ചിറ്റാറില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കേസിന്റെ അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാനാണ് സിബിഐക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കേസില്‍ റീ പോസ്റ്റ്മോര്‍ട്ടം ആവശ്യമെങ്കില്‍ ഉടന്‍ നടത്തി മൃതദേഹം എത്രയും പെട്ടെന്ന് ബന്ധുക്കള്‍ക്ക് കൈമാറണമെന്നാണ് കോടതി നിര്‍ദേശം. മത്തായിയുടെ മൃതദേഹം വേഗത്തില്‍ സംസ്‌കരിക്കാന്‍ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ മാസം 28 നാണ് മത്തായിയുടെ മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട ചിറ്റാറിലെ എസ്റ്റേറ്റ് കിണറിലാണ് മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിലെ പ്രതികളെ പിടികൂടുന്നതുവരെ മത്തായിയുടെ മൃതദേഹം സംസ്‌കാരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 31 ദിവസമായി മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അന്വേഷണം സിബിഐക്ക് വിട്ട കോടതി സംസ്‌ക്കാര നടപടികള്‍ തീര്‍ക്കാന്‍ മത്തായിയുടെ ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍ സിബിഐ റീപോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടതിനാല്‍ ഇത് വീണ്ടും നീളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സിബിഐ അന്വേഷണത്തിലൂടെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ സാധിക്കുമെന്നും മത്തായിക്ക് നീതി ലഭിക്കുമെന്നുമാണ് കുടുംബത്തിന്റെ പ്രത്യാശ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE