കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സ്വപ്നയെ ജയിലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ തിരുവനന്തപുരം പോർട്ട് പോലീസിനോടാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ കോടതി ആവശ്യപ്പെട്ടത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഉന്നതരുടെ പേര് പറയാതിരിക്കാൻ സ്വപ്നക്ക് മേൽ ഭീഷണിയുണ്ടെന്ന് നെയ്യാറ്റിൻകര സ്വദേശി നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
Read also: യുഡിഎഫുമായി തർക്കത്തിനില്ല; പാലാക്ക് പകരം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് പിസി ജോർജ്