തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു. സഭയുടെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി സഭാ സമ്മേളനം ഈ മാസം 22ആം തീയതി പിരിയും. കാര്യോപദേശക സമിതി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്.
ജനുവരി 28ആം തീയതി വരെ നിയമസഭാ സമ്മേളനം ചേരാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാനത്തെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് സമ്മേളനം വെട്ടിച്ചുരുക്കാന്‍ മുഖ്യമന്ത്രിയാണ് കാര്യോപദേശക സമിതിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രതിപക്ഷവും ഇതിനെ അനുകൂലിച്ചതോടെ 22ആം തീയതി സമ്മേളനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തി.
നിയമസഭാ സമ്മേളനത്തില്‍ സ്പീക്കറെ മാറ്റണമെന്ന പ്രമേയം ഈ മാസം 21ആം തീയതി നടക്കും. 21ആം തീയതി ഉച്ചക്ക് ശേഷമാകും സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം സമര്‍പ്പിച്ച പ്രമേയം ചര്‍ച്ച ചെയ്യുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ മുന്‍നിര്‍ത്തിയാണ് സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.
Read also : പരീക്ഷണം പൂർത്തിയാകാതെ കോവാക്സിന് അനുമതി നൽകില്ല; ഛത്തീസ്ഗഡ്