എറണാകുളം : ജില്ലയിലെ കളമശ്ശേരിയിൽ പതിനേഴുകാരന് ക്രൂരമായ മർദ്ദനം. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് നാല് സുഹൃത്തുക്കൾ ചേർന്ന് പതിനേഴുകാരനെ ക്രൂരമായി മർദിച്ചത്. കൂടാതെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ കളമശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ മർദ്ദിച്ചവരിൽ പ്രായപൂർത്തി ആകാത്തവരും ഉള്ളതായി പോലീസ് കണ്ടെത്തി. പതിനേഴുകാരനെ മർദ്ദിച്ച 4 പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരിൽ പ്രായപൂർത്തി ആകാത്ത 2 പേരാണുള്ളത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read also : കാരാപ്പുഴ ഡാം; 76.5 ക്യുബിക് മീറ്ററായി സംഭരണശേഷി ഉയർത്തും