കാണ്ഡഹാർ: തെക്കൻ കാണ്ഡഹാറിലെ പഞ്ജ്വായ് ജില്ലയിൽ ശനിയാഴ്ച രാവിലെ നടന്ന സ്ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി അഫ്ഗാനിലെ സ്വതന്ത്ര വാർത്താ ഏജൻസിയായ പജ്വോക്ക് റിപ്പോർട് ചെയ്തു.
ജില്ലയിലെ സാലിഹാൻ ചാമൻ പ്രദേശത്താണ് രാവിലെ 10 മണിയോടെ ഒരു റിക്ഷക്കുള്ളിലാണ് സ്ഫോടനം ഉണ്ടായത്.
രാവിലെ നടന്ന സ്ഫോടനത്തിൽ ഒരു കുട്ടി ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടതായും അക്രമത്തിന് പിന്നിൽ താലിബാനാണ് എന്നും പോലീസ് വക്താവ് ജമാൽ നസീർ ബരാക്സായ് പജ്വോക്ക് റിപ്പോർട് ചെയ്തു.
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി.
നംഗർഹാർ പ്രവിശ്യയിലെ ഷിർസാദ് ജില്ലയിലെ സൈനിക താവളത്തിൽ എട്ട് അഫ്ഗാൻ സൈനികർ കാർ ബോംബ് ആക്രമണത്തിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്ഫോടനം നടന്നത്.
Read Also: മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താൻ നൽകിയ ശുപാര്‍ശ കൊളീജിയം പിന്‍വലിച്ചു