കൊച്ചി: കാലടി സര്‍വകലാശാല സംസ്‌കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി. പിവി നാരായണനെ എച്ച്ഒഡി സ്‌ഥാനത്ത് നിന്ന് മാറ്റി. സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ വൈസ് ചാന്‍സലര്‍ക്ക് എതിരെ പിവി നാരായണന്‍ പരാതി ഉന്നയിച്ചിരുന്നു. ഡിപ്പാർട്ട്മെന്റിലെ സീനിയർ അധ്യാപിക കെആർ അംബികക്കാണ് പകരം ചുമതല.
എസ്എഫ്ഐ നേതാക്കൾക്ക് വേണ്ടി വൈസ് ചാൻസലറുമായി ചേർന്ന് പിഎച്ച്ഡി പ്രവേശനം അട്ടിമറിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. സർവകലാശാലക്ക് താൽപര്യമുള്ളവരെ ലിസ്‌റ്റിൽ ഉൾപ്പെടുത്താതിന് ഭീഷണി നേരിടുന്നതായി പിവി നാരായണൻ രജിസ്ട്രാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പിവി നാരായണനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ മൂന്ന് ദിവസമായി ഉപവാസ സമരത്തിലായിരുന്നു.
Read Also: സമരക്കാരുമായി ചർച്ച നടത്തിയേക്കും; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ