ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യർഥിനി രേഷ്മയുടെ കൊലപാതകം മനപൂർവമായ നരഹത്യയാണെന്ന നിഗമനത്തിൽ പോലീസ്. ഇത് സംബന്ധിച്ച തെളിവ് പോലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന രേഷ്മയുടെ ബന്ധു അരുൺ (അനു) എഴുതിയ കൊലപാതകം സംബന്ധിച്ച് സൂചനകളുള്ള ആത്മഹത്യാ കുറിപ്പാണ് പോലീസിന് ലഭിച്ചത്.
അരുൺ വാടകക്ക് താമസിക്കുന്ന മുറിയിൽ നിന്നാണ് കുറിപ്പ് ലഭിച്ചത്. കത്ത് രൂപത്തിൽ കൂട്ടുകാർക്ക് എഴുതിയ കുറിപ്പിന് പത്തു പേജുകളുണ്ട്.
തന്നെ വഞ്ചിച്ച രേഷ്മയെ കൊല്ലുമെന്നും എന്നിട്ട് താനും ചാകുമെന്നും ഇനി നമ്മൾ തമ്മിൽ കാണില്ലെന്നും കത്തിൽ പറയുന്നുണ്ട്. രേഷ്മയോട് തനിക്ക് പ്രണയമാണെന്നും ആദ്യനാളുകളിൽ രേഷ്മ അനുകൂലമായി പെരുമാറിയെന്നും പിന്നീട് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും കത്തിൽ എഴുതിയിട്ടുണ്ട്.
സ്കൂളിൽ നിന്ന് കൂട്ടികൊണ്ടുപോയശേഷം പുഴയോരത്ത് ഇരുന്ന് സംസാരിക്കാം എന്ന് പറഞ്ഞാകാം പെൺകുട്ടിയെ പ്രതി റോഡിന് താഴേക്ക് കൊണ്ടുപോയതെന്നാണ് പോലീസ് സംശയിക്കുന്നത്. മുറിയിൽ നിന്നും ലഭിച്ച കുറിപ്പ് പ്രകാരം അരുൺ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പോലീസ് കരുതുന്നുണ്ടെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മനപൂർവം എഴുതിയതാകാമെന്നുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.
Read also: ബീഹാറിൽ പത്താം ക്ളാസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു; വിമർശിച്ച് തേജസ്വി യാദവ്