കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പൂര്‍ണമായും വഴിമുട്ടി നില്‍ക്കെ പുതിയ നീക്കവുമായി എന്‍ഐഎ. യുഎഇയില്‍ അന്വേഷണത്തിന് അനുമതി തേടി എന്‍ഐഎ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു.
സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേയാണ് എന്‍ഐഎ നീക്കങ്ങള്‍ വ്യക്‌തമാക്കിയത്. കോണ്‍സുല്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനാണ് അനുമതി തേടിയത്. ഫൈസല്‍ ഫരീദ് അടക്കമുള്ള പ്രതികള്‍ക്കെതിരെ യുഎഇയില്‍ അന്വേഷണം വേണമെന്നും ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പ്രതികളുടെ ജാമ്യാപേക്ഷയില്‍ കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ എന്‍ഐഎക്കായിട്ടില്ല. നേരിട്ടുള്ള തീവ്രവാദ ബന്ധത്തിന് തെളിവ് ലഭിക്കാത്തതാണ് പ്രധാന കാരണം. ഗൂഢാലോചന, സാമ്പത്തിക ഭദ്രത തകര്‍ക്കല്‍ തുടങ്ങിയവയാണ് നിലവില്‍ എന്‍ഐഎ ആരോപിക്കുന്നത്. തിങ്കളാഴ്‌ച ജാമ്യാപേക്ഷ കോടതി വീണ്ടും കേള്‍ക്കും.
Read Also: കിഫ്‌ബി വിവാദം; ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യലിന് വിട്ടുതരില്ലെന്ന് സർക്കാർ