തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടേറ്റ് കിഫ്ബി വിവാദം പുകയുന്നതിനിടെ ഉദ്യോഗസ്‌ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നില നില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്താനാകില്ലെന്ന് ഇഡി അയച്ച സമന്‍സിന് സര്‍ക്കാര്‍ മറുപടി നല്‍കി.
ഇഡി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. തക്കതായ നടപടി എടുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കിഫ്ബി സിഇഒ കെഎം എബ്രഹാമും, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടറും ഹാജരാകില്ലെന്ന് രേഖാമൂലം ഇഡിയെ അറിയിച്ചത്.
ധനമന്ത്രിയും സിപിഎമ്മും രാഷ്‌ട്രീയമായാണ് കേസിനെ നേരിടുന്നത്. സംസ്‌ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതിന് ഇഡിയെ ഉപയോഗിക്കുക ആണെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രി ഇന്ന് വൈകീട്ട് വാര്‍ത്താസമ്മേളനം വിളിച്ചേക്കുമെന്നും സൂചനയുണ്ട്.
Read Also: കേരളത്തിൽ ബിജെപി വലിയ വിജയം നേടും; ഇ ശ്രീധരൻ