കൊച്ചി: ഡോളർ കടത്ത് കേസിൽ വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്‌റ്റംസ്. മുൻ യുഎഇ കോൺസിൽ അറ്റാഷെ റാഷിദ് ഹാഫിസ്, കോൺസുൽ ജനറൽ ജമാൻ അൽ സബി, ഫിനാൻസ് വിഭാഗം തലവൻ ഗാലിദ് എന്നിവരെ ചോദ്യം ചെയ്യാനാണ് കസ്‌റ്റംസിന്റെ നീക്കം.
സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഇവരെ യുഎഇയിൽ എത്തി ചോദ്യം ചെയ്യുന്നതിനുള്ള അനുമതി തേടിയാണ് കസ്‌റ്റംസ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
അതിനിടെ തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക ദിവ്യയോട് ഹാജരാകാൻ കസ്‌റ്റംസ് ആവശ്യപ്പെട്ടു. ഫോൺ കോൾ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് നടപടി. 8ആം തീയതി രാവിലെ 11 മണിക്ക് ഹാജരാകാനാണ് ദിവ്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വപ്‍നയുമായി ദിവ്യക്ക് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. സ്വപ്‌നയുടെ രഹസ്യമൊഴിയിലും ഒരു അഭിഭാഷകയെ കുറിച്ച് പറയുന്നുണ്ട്.
Read also: തസ്‌തികകൾ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; സ്‌ഥാനക്കയറ്റത്തിനും നിയന്ത്രണം