പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. യുഡിഎഫ് പിന്തുണ സ്വീകരിച്ചാലും അവരുടെ സ്‌ഥാനാർഥിയായി മൽസരിക്കില്ല, സമര സമിതിയുടെ സ്‌ഥാനാർഥിയാണ് താനെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൽസരിക്കുമെന്ന് വ്യക്‌തമാക്കി വാളയാർ പെൺകുട്ടികളുടെ അമ്മ നേരത്തെ രംഗത്തെത്തിയിരുന്നു. സ്വതന്ത്ര്യയായി മൽസരിക്കാനാണ് തീരുമാനം. മക്കൾക്ക് നീതി തേടിയുള്ള കേരള യാത്ര ധർമ്മടത്ത് എത്തിയപ്പോൾ നിരവധി അമ്മമാർ സ്വീകരിക്കാൻ എത്തിയിരുന്നുവെന്നും അവർക്ക് താൻ ഒരു കത്ത് നൽകിയെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
ധർമ്മടത്ത് വോട്ട് തേടിയെത്തുന്ന മുഖ്യമന്ത്രിയോട് തന്റെ മക്കൾക്ക് നീതി തേടി തലമുണ്ഡനം ചെയ്‌ത ഒരമ്മ ഇവിടെ വന്നിരുന്നുവെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. തനിക്ക് നീതി നൽകിയോയെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ നിരവധി അമ്മമാർ തന്നെ വിളിച്ചു. ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് ചോദിച്ചുകൂടെന്ന് അവർ തന്നോട് ചോദിച്ചുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. സമരസമിതിയുമായി ആലോചിച്ച ശേഷം മൽസരിക്കാൻ തീരുമാനിക്കുകയായിരുന്നെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
Read also: സ്‌ഥാനാർഥി പട്ടിക പ്രയാസമുണ്ടാക്കി; മുണ്ഡനം ചെയ്യാൻ തലമുടി പോലുമില്ല; കെസി അബു







































