കണ്ണൂർ: ചെറുപുഴയിൽ 50കാരനെ അയൽക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബേബിയുടെ അയൽക്കാരനായ വാടാതുരുത്തേൽ ടോമിയാണ് വെടിവെച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സംഭവശേഷം ഒളിവിൽ പോയ ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
ചെറുപുഴ സിഐ കെ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ബേബിയുടെ മൃതദേഹം ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തിരഞ്ഞെടുപ്പായതിനാൽ ലൈസൻസുള്ള തോക്കുകളെല്ലാം പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. ഇതിനിടെയാണ് കൊലപാതകം. അതിനാൽ തന്നെ തോക്കിന്റെ ലൈസൻസ് സംബന്ധിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ട്.
Read also: തനിക്കെതിരായ കൂവലിന് പിന്നിൽ തീവ്രവാദ മനോഭാവം; പിസി ജോർജ്