കോഴിക്കോട്: വടകരയിൽ എടിഎം തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പിന് ഇരയായ 11 പേരാണ് പോലീസിൽ പരാതി നൽകിയത്. 1,85,000 രൂപ ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപർണ എന്ന എഞ്ചിനീയറിങ് വിദ്യാർഥിനിക്ക് 20,000 രൂപയാണ് നഷ്ടമായത്. അപർണയുടെ അക്കൗണ്ടിൽ നിന്ന് 10,000 രൂപ രണ്ട് തവണയായാണ് അജ്ഞാതൻ പിൻവലിച്ചത്. അപർണയുടെ സ്കോളർഷിപ് തുകയാണ് അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത്.
വടകര പുതിയാപ്പ് മലയില്‍ തോമസിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി. 10,000 രൂപ വീതം നാല് തവണകളായി പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. സമാനമായ രീതിയില്‍ തന്നെയാണ് മറ്റുള്ളവരുടെയും പണം നഷ്ടപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
Also Read: പരിശോധന പത്ത് മണിക്കൂർ നീണ്ടു; കിഫ്ബിയിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി