തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി-ആർഎസ്എസ് വോട്ടുകൾ വേണ്ടെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. വർഗീയ പാർട്ടികൾ ഏതാണെന്ന് വോട്ടർമാർ തീരുമാനിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായാണ് നിയമസഭാ തിരഞ്ഞെടുപ്പെന്നും എംഎം ഹസൻ പറഞ്ഞു.
തുടർഭരണത്തിനായി സിപിഐഎം ബിജെപിയുമായി ധാരണയുണ്ടാക്കിയതായും എംഎം ഹസൻ ആരോപിച്ചു. ഡെൽഹിയിൽ വെച്ചാണ് ഇതുസംബന്ധിച്ച കരാർ ഉറപ്പിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പത്ത് സീറ്റ്-എൽഡിഎഫിന് ഭരണം എന്നാണ് കരാർ. ഇതോടെയാണ് കേരളത്തിലെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം മരവിപ്പിച്ചതെന്നും ഹസൻ ആരോപിച്ചു.
വിവിധ കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരാതിരിക്കാനാണ് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ ധാരണ തകരും. പിന്നീട് ജയിലിലിരുന്ന് ഭരിക്കാനാണ് മുഖ്യമന്ത്രി തുടർഭരണത്തിന് തയാറെടുക്കുന്നതെന്നും എംഎം ഹസൻ പറഞ്ഞു.
Read also: വോട്ടർപട്ടികയിലെ ഇരട്ടവോട്ട് ആരോപണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി