ഡെൽഹി: ജോലി സ്ഥലങ്ങളിലും വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഈ മാസം 11 മുതലാണ് ജോലി സ്ഥലങ്ങളിൽ വാക്സിൻ നൽകി തുടങ്ങുക. സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കോവിഡ് വാക്സിൻ ലഭ്യമാക്കാനാണ് നിലവിലെ തീരുമാനം.
സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശത്തോടും ഇത് സംബന്ധിച്ച തയാറെടുപ്പുകൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. കുറഞ്ഞത് നൂറ് പേരുള്ള ഇടങ്ങളിൽ വാക്സിൻ നൽകും. 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുക.
കോവിഡിന്റെ രണ്ടാം തരംഗം കുട്ടികൾ അടക്കമുള്ള യുവാക്കളെ ബാധിക്കുന്നതായാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ. എന്നാൽ നിലവിൽ വാക്സിൻ ലഭ്യമാക്കുന്നത് 45 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം പ്രകാരമാണ് വാക്സിൻ വിതരണം രാജ്യത്ത് പുരോഗമിക്കുന്നത്.
Also Read: സെൻസർ ബോർഡിനെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്സിഎടി കേന്ദ്രം പിരിച്ചുവിട്ടു