കാസര്‍ഗോഡ്: യുഡിഎഫ് ജില്ലാ നേതൃത്വത്തെ വിമർശിച്ച് എംസി കമറുദ്ദീന്‍ എംഎല്‍എ. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ നേതൃത്വം നിര്‍ജീവമായിരുന്നു എന്നാണ് എംഎൽഎയുടെ വിമർശനം.
യുഡിഎഫ് ജില്ലാ കണ്‍വീനര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായി ഇടപെട്ടിട്ടില്ലെന്നും പ്രധാനപ്പെട്ട മണ്ഡലമായ മഞ്ചേശ്വരത്ത് പോലും പാളിച്ചകളുണ്ടായെന്നും കമറുദ്ദീൻ കുറ്റപ്പെടുത്തി.
മഞ്ചേശ്വരത്ത് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് പോയെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തെയും കമറുദ്ദീൻ ശരിവെച്ചു. എന്നാൽ അവയൊന്നും തന്നെ യുഡിഎഫ് സ്‌ഥാനാര്‍ഥിയുടെ വിജയത്തെ ബാധിക്കില്ലെന്ന് പറഞ്ഞ കമറുദ്ദീന്‍ തീരദേശ മേഖലയില്‍ എപ്പോഴത്തെയും പോലെ യുഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്നും വ്യക്‌തമാക്കി.
അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളെ മഞ്ചേശ്വരത്ത് കൊണ്ടുവരാൻ കഴിയാതെ പോയത് വലിയ പോരായ്‌മയാണെന്നും കമറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
Malabar News: വോട്ടർമാർക്ക് സൗകര്യങ്ങൾ ഒരുക്കി കുട്ടിപോലീസും എൻസിസിയും