തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോവിഡ് സ്‌ഥിരീകരിച്ചതിന് ശേഷം സ്‌റ്റാഫിനെയും ഒപ്പം കൂട്ടിയാണ് മുഖ്യമന്ത്രി ആശുപത്രിയിലേക്ക് പോയതെന്നും മുരളീധരന്‍ ആരോപിച്ചു.
‘മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് പോകവേ സ്വന്തം സ്‌റ്റാഫിനെയും കൂട്ടിയിരുന്നു. ആശുപത്രിയില്‍ നിന്നുള്ള മടക്കയാത്രയും വളരെ ആഘോഷമാക്കി. തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം റോഡ് ഷോ നടത്തുമ്പോള്‍ രോഗബാധിതൻ ആയിരുന്നെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ആരോഗ്യ വിദഗ്ധര്‍ തയ്യാറാകാത്തത് അപമാനകരമാണ്’, മുരളീധരന്‍ പറഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്ക് രോഗം സ്‌ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന അദ്ദേഹം ഇന്നാണ് വീട്ടിലേക്ക് മടങ്ങിയത്.
Read also: കാസർഗോഡ് കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു