കാസർഗോഡ്: പരപ്പച്ചാലിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ചൈത്രവാഹിനി പുഴയിൽ കുളിക്കാനിറങ്ങിയ കാവുന്തല സ്വദേശികളായ ആൽവിൻ (15), ബ്‌ളെസൻ തോമസ് (20) എന്നീ വിദ്യാർഥികളാണ് മരിച്ചത്.
മരിച്ച രണ്ട് പേരും സഹോദരൻമാരുടെ മക്കളാണ്. വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് സൂചന. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടൂകാർ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിക്ക് വെച്ച് തന്നെ മരിക്കുകയായിരുന്നു.
മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്ക് ശേഷമായിരിക്കും സംസ്‌കാരം.
Read Also: ജെസ്‌ന തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ്; പിസി ജോർജ്