ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്‍റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്‌ഥയിലുമാണ് ജാമ്യം. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ യുഎപിഎ അടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉമര്‍ ഖാലിദിന് പുറത്തിറങ്ങാൻ സാധിക്കില്ല.
ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഖാജുരി ഖാസ് പൊലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ജാമ്യം ലഭിച്ചത്. ഒക്‌ടോബര്‍ ഒന്നിനാണ് ഉമര്‍ ഖാലിദ് അറസ്‌റ്റിലാവുന്നത്. ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നാരോപിച്ചാണ് ഉമര്‍ ഖാലിദിനെതിരെ പൊലീസ് നടപടി എടുക്കുന്നത്. എന്നാൽ പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതാണ് താൻ ചെയ്‌ത കുറ്റം എന്നായിരുന്നു ഉമർ ഖാലിദ് വ്യക്‌തമാക്കിയത്.
Read also: കോവിഡ് പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ച് ധനസഹായം അനുവദിക്കണം; മോദിക്ക് കത്ത്