ആലപ്പുഴ: വള്ളികുന്നത്ത് 15 വയസുകാരൻ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്‌ണു എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്.
അഭിമന്യുവിന്റെ സഹോദരൻ അനന്ദുവിനെ ലക്ഷ്യം വച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് പ്രതി പോലീസിൽ മൊഴി നൽകി. അനന്ദുവിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്നും പ്രതി സമ്മതിച്ചു. അതേസമയം, കേസിൽ കൂടുതൽ പ്രതികളുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും എന്നാണ് സൂചന.
വള്ളികുന്നം പടയണിവട്ടം ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 14ആം തീയതി രാത്രി 10 മണിയോടെയാണ് 10ആം ക്‌ളാസ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ടത്. കേസിൽ ആകെ അഞ്ച് പ്രതികളുണ്ടെന്നാണ് സൂചന.
Also Read: ഭീകരവാദത്തിന് പിന്തുണ; വനിതാ പോലീസിനെതിരെ യുഎപിഎ; അറസ്‌റ്റ്