ലഖ്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ലഖ്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരക്പൂർ തുടങ്ങി ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഉടന്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കോടതി നിര്‍ദേശിച്ചു.
‘മഹാമാരിക്കിടയില്‍ പൊതുജനങ്ങളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കാതിരിക്കാൻ യോഗി സര്‍ക്കാരിന് അവരുടേതായ രാഷ്‌ട്രീയ കാരണങ്ങള്‍ ഉണ്ടായിരിക്കും, എന്നുകരുതി നമുക്ക് കാഴ്‌ചക്കാരായി നോക്കി നില്‍ക്കാനാവില്ലല്ലോ. പൊതുജനാരോഗ്യമാണ് എല്ലാത്തിനെക്കാളും പ്രധാനം. ഒരു നിമിഷത്തില്‍ സംഭവിക്കുന്ന ഏത് തരം അലംഭാവവും ജനങ്ങള്‍ക്ക് മോശമായി ബാധിക്കും’, കോടതി നിരീക്ഷിച്ചു.
കുറച്ചുപേരുടെ അശ്രദ്ധമൂലം പടര്‍ന്നുപിടിക്കുന്ന പകര്‍ച്ച വ്യാധികളില്‍ നിന്ന് നിരപരാധികളെ രക്ഷിക്കാനുള്ള ഭരണഘടനാപരമായ കടമയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. മെഡിക്കല്‍, പാരാമെഡിക്കല്‍ സ്‌റ്റാഫുകള്‍ക്ക് വിശ്രമിക്കാന്‍ അവസരം നല്‍കിയില്ലെങ്കില്‍ ചികിൽസയും ആശ്വാസവുമൊക്കെ വിഐപികള്‍ക്കും വിവിഐപികള്‍ക്കും മാത്രമായി ചുരുങ്ങുമെന്നത് ഓർമിക്കണമെന്നും കോടതി വിമര്‍ശിച്ചു.
Read also: മെയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ