ചെറുവത്തൂര്‍: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂര്‍ – കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി പോലീസ്. ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലാണ് പരിശോധനയും ബോധവൽക്കരണവും പോലീസ് കർശനമാക്കിയത്.
കാലിക്കടവ് പാലത്തിന്റെ ഇരുവശത്തുമാണ് പരിശോധന. കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പയ്യന്നൂര്‍ പോലീസും, കാസര്‍ഗോഡ് ജില്ലയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ചന്തേര പോലീസുമാണ് പരിശോധന നടത്തുന്നത്.
എല്ലാവരുടേയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രമാണ് സഞ്ചരിക്കാനുള്ള അനുമതി നല്‍കുന്നത്. അകാരണമായി യാത്ര ചെയ്യുന്നവരെ തിരിച്ചയക്കുന്നുമുണ്ട്. കോവിഡ് നിയന്ത്രണ വിധേയമാകുന്നത് വരെ നിലവിലെ പരിശോധന കര്‍ശനമാക്കാനാണ് പോലീസിന്റെ തീരുമാനം. അതേസമയം പരിശോധന കർശനമാക്കിയതിനാൽ അതിർത്തിയിൽ വാഹനങ്ങളുടെ നീണ്ട നിരയും ദൃശ്യമാണ്.
Malabar News: കെഎം ഷാജിയുടെ വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തണം; പിഡബ്ള്യൂഡിക്ക് വിജിലൻസ് അപേക്ഷ നൽകി