കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തുന്നതിനായി പിഡബ്ള്യൂഡിക്ക് വിജിലൻസ് അപേക്ഷ നൽകി. കെഎം ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്തണം എന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്‌ഥൻ വിജിലൻസ് ഡിവൈഎസ്‌പി ജോണ്‍സണാണ് അപേക്ഷ നൽകിയത്. രണ്ട് വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിർണയിക്കാൻ സർക്കാരിന് കീഴിലെ വിദഗ്‌ധനെയും സമീപിക്കും.
അതേസമയം, കെഎം ഷാജിയുടെ രണ്ട് വീടുകളിലും നടത്തിയ റെയ്‌ഡിൽ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയ വസ്‌തുക്കൾ കസ്‌റ്റഡിയിൽ വിട്ടു കിട്ടാൻ വിജിലന്‍സ് അപേക്ഷ നൽകി. ഇവ വിട്ടു കിട്ടിയതിന് ശേഷം രേഖകളുടെ അടിസ്‌ഥാനത്തിൽ ഷാജിയെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ തീരുമാനം. രേഖകളിൽ പലതും ഷാജിയുടെ ഭാര്യയുടെ കൂടി പേരിൽ ആണ്. അതുകൊണ്ടാണ് ഭാര്യയെ കൂടി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
Also Read: തൃശൂർ പൂരം; ഒരാനയെ എഴുന്നള്ളിക്കും, ചടങ്ങിന് 50ൽ താഴെ മാത്രം ആളുകൾ