മനില: ഫിലിപ്പീൻസിൽ 85 യാത്രക്കാരുമായി പോയ സൈനിക വിമാനം തകർന്നുവീണു. സി-130 എന്ന വിമാനമാണ് തകർന്നത്. 40 പേരെ രക്ഷപെടുത്തിയതായി സൈനിക മേധാവി ജനറൽ സൊബെജാന അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
മരണസംഖ്യ എത്രയെന്ന് വ്യക്‌തമായിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ദക്ഷിണ കഗായനിലെ ഒറോ സിറ്റിയിൽ നിന്നുള്ള സൈനികരാണ് വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നത്.
Also Read: കോവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മതി; ഐസിഎംആർ