മലപ്പുറം: മലപ്പുറത്ത് ആറാം ക്ളാസ് വിദ്യാർഥിയെ ഇതരസംസ്‌ഥാന തൊഴിലാളി മർദ്ദിച്ചതായി പരാതി. മലപ്പുറം പള്ളിക്കൽ അമ്പലവളപ്പിൽ മാറ്റത്തിൽ സുനിൽ കുമാർ- വസന്ത ദമ്പതികളുടെ മകൻ എംഎസ് അശ്വിനാണ് മർദ്ദനമേറ്റത്. അശ്വിൻ ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടിയെന്ന് ആരോപിച്ചാണ് ഇതര സംസ്‌ഥാന തൊഴിലാളിയായ സൽമാൻ എന്നയാൾ കുട്ടിയെ മർദ്ദിച്ചത്.
സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചുവരിൽ കഴുത്തിന് കുത്തിപ്പിടിച്ചു കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്‌ഥയിലാണ്. സംഭവത്തിൽ ഇന്നലെ രാത്രിയാണ് തേഞ്ഞിപ്പാലം പോലീസ് കേസെടുത്തത്. ഇതര സംസ്‌ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്നത്.
Most Read| മുസ്ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; അധ്യാപികക്കെതിരെ കടുത്ത നടപടിയുമായി യുപി പോലീസ്